തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആത്മഭിമാനമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. നെഹ്‌റു ട്രോഫി വള്ളം കളികാണാന്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനുപിന്നാലെയാണ് കെ സുധാകരന്‍റെ വിമര്‍ശനം. അമിത് ഷായെ ക്ഷണിക്കാന്‍ നാണമുണ്ടോയെന്നും സ്വന്തം കാര്യം കാണാന്‍ ആരുടെ കാലും പിടിക്കുന്ന രീതിയാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. 30 തവണയാണ് ലാവലിന്‍ കേസ് മാറ്റിവെച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യുദ്ധമെന്നത് ഇന്ത്യയില്‍ എവിടെയാണ് കേട്ടിട്ടുള്ളത്. ഇത്രയും നെറികെട്ട രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനം കേരളം മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്‌നമെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്. 2019- ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഈ പാര്‍ട്ടിയാണ് ഇപ്പോള്‍ അമിത് ഷായെ വള്ളം കളി കാണാന്‍ ക്ഷണിച്ചിരിക്കുന്നതെന്നായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം.
അതേസമയം, നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
സെപ്റ്റംബർ നാലിന് പുന്നമടക്കായലിലാണ് നെഹ്രു ട്രോഫി വളളംകളി നടക്കുന്നത്. വളളംകളിയിൽ മുഖ്യാതിഥിയാകണമെന്നും ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് അഭ്യർത്ഥിച്ചിട്ടുണ്ട്.