ഡല്‍ഹി: മദ്യ കുംഭകോണക്കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേസുമായി ബന്ധപ്പെട്ട് സിബിഐ തന്‍റെ ബാങ്ക് ലോക്കറും വീടും പരിശോധിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വളരെ സന്തോഷവാനാണ്. സി ബി ഐ ഉദ്യോഗസ്ഥര്‍ വളരെ മാന്യമായിട്ടാണ് തന്നോട് പെരുമാറിയത്. മദ്യ നയത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഉറപ്പുണ്ടായിരുന്നു സത്യം വിജയിക്കുമെന്ന്. ഇന്ന് അത് സംഭവിച്ചുവെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് വീട് പരിശോധിച്ചപ്പോള്‍ തന്‍റെ ബാങ്ക് ലോക്കറിന്‍റെ ചാവി സി ബി ഐ കൊണ്ടുപോയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ലോക്കര്‍ തുറന്നപ്പോള്‍ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ഒരു തെളിവും ലഭിച്ചില്ലെന്നും സിസോദിയ പറഞ്ഞു. ലോക്കറില്‍ നിന്ന് 80,000 രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെത്തിയിരുന്നു. അത് ഭാര്യയുടേതാണ് എന്ന് വ്യക്തമായി. എങ്കിലും മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ അനുസരിച്ച് തന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സി ബി ഐക്ക് സാധിക്കില്ലന്നും- മനീഷ് സിസോദിയ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 19- നാണ് മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തിയത്.