മലപ്പുറം: ജനങ്ങളുടെ ഹൃദയത്തിലാണ് കോൺഗ്രസ് എന്നും ഭാരത് ജോഡോ യാത്ര അതിന്‍റെ വീണ്ടെടുപ്പായിരിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യാത്രയിലൂടെ രാജ്യത്ത് രാഹുൽ ഗാന്ധി വിപ്ലവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭാരത് ജോഡോ യാത്ര ജനങ്ങളിൽ ദേശീയ ബോധം ഉണർത്തുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപി- സംഘപരിവാർ ശക്തികൾ പരത്തുന്ന വർഗീയതക്കെതിരായ പോരാട്ടമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതലമുറയുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി. നെഹ്‌റു കുടുംബത്തിന്റെ എല്ലാ സംഭാവനകളും തുടച്ചു നീക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാർ ശക്തികൾ. സ്വാതന്ത്ര്യ സമര ചരിത്രം ഇല്ലാതാവാത്തിടത്തോളം കാലം, നെഹ്‌റു കുടുംബത്തിന്റെ പ്രാധാന്യം ഇല്ലാതാവില്ല. കോൺഗ്രസിന്റെ പ്രസിഡന്റ് ആരാവും എന്നത് ജനാതിപത്യ രീതിയിൽ അവർ കൈകാര്യം ചെയ്തോളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മൂന്നാം ദിനമായ ഇന്ന് നാഗർകോവിലിൽ നിന്ന് ആരംഭിക്കും. പുളിയൂർകുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം. ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാൾ യാത്ര കേരളത്തിൽ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.