തിരുവനന്തപുരം: ഇത്രയും നാൾ സഭയിൽ മിഡ്‌ഫീൽഡർ ആയാണ് പ്രവർത്തിച്ചതെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. പ്രതിരോധിക്കുക, കടന്നാക്രമിക്കുക എന്നീ ഉത്തരവാദിത്തങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ ദൗത്യം പാർട്ടി ഏൽപ്പിച്ചു. സഭയെ നിയന്ത്രിക്കുക എന്ന റഫറിയുടെ ദൗത്യമാണത്. ആ റോൾ നല്ല നിലയിൽ ചെയ്യാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വി ഡി സതീശൻ നയിക്കുന്ന പ്രതിപക്ഷം ശക്തരാണെന്നും ഇരു വിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സ്പീക്കറാകും താനെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമാണെന്നും സഭയ്ക്കുള്ളിൽ പക്ഷേ കക്ഷിരാഷ്ട്രീയം പറയില്ലെന്നും ഷംസീർ പറഞ്ഞു. ദീർഘകാല അനുഭവസമ്പത്തുള്ള ഒരുപാട് നിയമസഭാ സാമാജികരുണ്ട്. അവരുടേ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും തന്‍റെ പ്രവര്‍ത്തനമെന്നും അദ്ദേഹം സൂചിപ്പിച്ചു.