ആവിക്കല്‍ത്തോട്; സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ആവിക്കല്‍ത്തോട് സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തീവ്രവാദ വിഭാഗങ്ങള്‍ക്ക് അവിടെ പങ്കുണ്ടെന്നാണ് പറഞ്ഞതെന്നും തീവ്രവാദികളുണ്ടെങ്കില്‍ ഉണ്ടെന്നുതന്നെ പറയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറിയായതിനുശേഷം ജന്മനാടായ കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം.

'തീവ്രവാദ വിഭാഗങ്ങള്‍ക്ക് ആവിക്കല്‍ത്തോട് സമരത്തില്‍ പങ്കുണ്ടെന്നാണ് പറഞ്ഞത്. അവിടെ സമരത്തില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണ് എന്ന് പറഞ്ഞിട്ടില്ല. തീവ്രവാദികളുണ്ടെങ്കില്‍ തീവ്രവാദികള്‍ എന്നുതന്നെ പറയും. വര്‍ഗീയവാദികളായ ചില ആളുകള്‍ ജനങ്ങളുടെ വികാരത്തെ ഉപയോഗിച്ച് പ്ലാന്റിനെതിരെ അവരെ അണിനിരത്താന്‍ ശ്രമിക്കുകയാണ്'-എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാദ പരാമര്‍ശം നടത്തിയ എം വി ഗോവിന്ദന്റെ കോലം കത്തിച്ച് ആവിക്കല്‍ത്തോട് സമര സമിതി പ്രതിഷേധിച്ചു. മുസ്ലീങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെല്ലാം തീവ്രവാദ ബന്ധമുളളതാണെന്ന് മുദ്രകുത്തുകയാണെന്ന് സമര സമിതി ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More