ഈവർത്തെ തൃശൂർ പൂരം പൂർണമായും ഉപേക്ഷിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചത്. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലെ ചടങ്ങുകൾ 5 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്തും. കാഴ്ചക്കാരേയോ ഭക്തജനങ്ങളെ ചടങ്ങിൽ അനുവദിക്കില്ല. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും ഘടക പൂരങ്ങളും ഉണ്ടാവില്ല.
തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ചുമതലക്കാരുമായി മന്ത്രിമാരായ വി എസ് സുനിൽകുമാർ എസി മൊയ്തീൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ആചാരപ്രകാരമുള്ള ചടങ്ങുകൾ അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച് നടത്തുമെന്നും സുനിൽ കുമാർ വ്യക്തമാക്കി. ചർച്ചക്ക് ശേഷം വിഎസ് സുനിൽകുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെയ്-2 നാണ് പൂരം നടക്കേണ്ടിയിരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് പൂരം പൂർണമായും പൂർണമായും ഉപേക്ഷിക്കുന്നത്