മുംബൈ: മൂന്ന് മാസത്തിനിടെ രണ്ട് തവണ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് നേരെ വധശ്രമമുണ്ടായെന്ന് പൊലീസ്. ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതെന്നും എന്നാല്‍ പദ്ധതികള്‍ വിജയം കണ്ടില്ലെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു. സല്‍മാന്‍ ഖാന്‍റെ ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സല്‍മാന്‍ഖാന്‍റെ ഫാം ഹൗസിന് സമീപം ഗുണ്ടാസംഘത്തിലുള്ള കപില്‍ പണ്ഡിറ്റിനൊപ്പം സന്തോഷ് ജാദവും ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടര്‍മാരും ഒന്നര മാസമായി ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നുവെന്നും സല്‍മാന്‍ഖാനെ ആക്രമിക്കാനുള്ള ചെറിയ തോക്കുകള്‍ ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
2018 ലും സല്‍മാന്‍ഖാനെ വെടിവെക്കാന്‍ ആളെ അയച്ചിരുന്നുവെന്നും എന്നാല്‍ ദീര്‍ഘദൂര വെടിവയ്പ്പിനുള്ള ആയുധം ഇല്ലായിരുന്നുവെന്നും ലോറന്‍സ് ബിഷ്ണോയി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇതിനായി ദിനേശ് ദാഗര്‍ എന്നയാള്‍ മുഖേന ആര്‍കെ സ്പ്രിംഗ് റൈഫിള്‍ ഓര്‍ഡര്‍ ചെയ്തുവെന്നും നാല് ലക്ഷം രൂപയ്ക്കാണ് റൈഫിള്‍ വാങ്ങിതെന്നും ബിഷ്‌ണോയ് മൊഴി നല്‍കിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജീവന് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അടുത്തിടെ സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാനുളള ലൈസന്‍സ് ലഭിച്ചിരുന്നു. മുംബൈ പൊലീസാണ് സല്‍മാന്‍ ഖാന് ആയുധം കൈവശംവയ്ക്കാനുളള ലൈസന്‍സ് അനുവദിച്ചത്. വധഭീഷണി ഉണ്ടായതിനെത്തുടര്‍ന്നാണ് സല്‍മാന്‍ ഖാന്‍ മുംബൈ പൊലീസ് കമ്മീഷണറെ കണ്ട് തോക്കുപയോഗിക്കാനുളള ലൈസന്‍സിന് അപേക്ഷ നല്‍കിയത്. സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ ജൂണ്‍ അഞ്ചിനാണ് സല്‍മാന്‍ ഖാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്. മെയ് 29-നായിരുന്നു സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്. മൂസേവാലയുടെ ഗതിയായിരിക്കും സല്‍മാനും പിതാവിനും എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.