ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് സാമൂഹിക പ്രവര്‍ത്തനകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍. പലകാരണങ്ങള്‍ കൊണ്ട് വിഭജിച്ച് നില്‍ക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണ്. ആര്‍ എസ് എസ് മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. ഇത്തരം രീതികള്‍ ഇന്ത്യയിലെ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും പ്രശാന്ത് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യ
അതേസമയം, വിഴിഞ്ഞം, സില്‍വര്‍ ലൈന്‍ പദ്ധതികളില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ പിന്മാറണം. വിഴിഞ്ഞം തീരമേഖല പ്രദേശത്തെയാണ് ബാധിക്കുന്നതില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെയാകെ ബാധിക്കുമെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ് ഇരു പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ കേരളത്തിന് ദുരന്തമാകുമെന്നും സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ അഴിമതികള്‍ നിറഞ്ഞതാണെന്നും പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തുകയും ചെയ്തു.