ഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ ഡി ജാക്വിലിൻ ഫെർണാണ്ടസിന് നോട്ടീസ് അയച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട് നടിക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണ് നാലാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ജാക്വിലിൻ ഫെർണാണ്ടസിന് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ബുധനാഴ്ച 8 മണിക്കൂറാണ് ഇ ഡി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തത്. എന്നാല്‍ നടിക്ക് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ഈ കേസില്‍ ജാക്വിലിൻ ഫെർണാണ്ടസിനെയും ഇ ഡി പ്രതി ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനുപിന്നാലെ നടിയും സുകേഷ് ചന്ദ്രശേഖറുമൊത്തുളള നിരവധി സ്വകാര്യ ചിത്രങ്ങളാങ്ങളും പുറത്തുവന്നിരുന്നു. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ ചിത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സുകേഷ് അവരെ സമീപിച്ചത്. കുതിരയും പേര്‍ഷ്യന്‍ പൂച്ചയും ഡയമണ്ട് കമ്മലുകളുമടക്കം പത്തുകോടിരൂപയോളം വിലമതിക്കുന്ന സമ്മാനങ്ങള്‍ സുകേഷ് നടിക്ക് നല്‍കിയിരുന്നു.