മുംബൈ: വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തയ്യാറാണെന്ന് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. പ്രതിപക്ഷ ഐക്യത്തിനായി മമതാ ബാനര്‍ജി കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും ഇതിനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങി പ്രതിപക്ഷ നേതാക്കളെല്ലാം കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024 -ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുണ്ടാകും. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ താൽപ്പര്യങ്ങൾക്കായി ഒരുമിച്ചു നിൽക്കാനും കോൺഗ്രസുമായി സഹകരിക്കാനും പാർട്ടി തയ്യാറാണെന്ന് മമതാ ബാനർജി വ്യക്തിപരമായി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടാൻ കോൺഗ്രസും സിപിഎമ്മും ബിജെപിയെ സഹായിച്ചതായി ടിഎംസിക്ക് തോന്നിയിരുന്നു. ആ പ്രശ്നത്തെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചു - ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയമാണ് നേടിയത്.