മലപ്പുറം: സ്കൂളിലെ സമയമാറ്റത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുസര്‍ക്കാരിന്‍റെയും അഭിപ്രായങ്ങള്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ താല്‍പര്യം ചര്‍ച്ചകള്‍ ഇല്ലാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാവുക. സ്കൂളിലെ സമയമാറ്റത്തില്‍ സമസ്തയുടെ നിലപാടിനൊപ്പമാണ് ലീഗ് നില്‍ക്കുക. ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സമസ്ത അടക്കമുളള സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ സ്കൂള്‍ സമയം രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാക്കാന്‍ ഡോ. എം.എ.ഖാദർ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ വിഷയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 5 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചക്ക് ശേഷമുള്ള സമയം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കല-കായിക പരിശീലനത്തിനും ഉപയോഗിക്കാമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലാസുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പോലെ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും പരിമിതപ്പെടുത്തണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. എം.എ.ഖാദർ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമസ്ത രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.