കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീം ലീഗാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗിനെ ഒതുക്കാനായി തീവ്ര സംഘടനകളെ കൂട്ടുപിടിച്ച സിപിഎമ്മാണ് ഇപ്പോള്‍ ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും മുസ്ലീം ലീഗിനെ ഇല്ലാതാക്കാമെന്ന് സ്വപ്‌നം കണ്ട് നിരവധി തെരഞ്ഞെടുപ്പുകളില്‍ ഈ സംഘടനയുടെ സഹായം സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ മുസ്ലീം ലീഗാണെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ലീഗിനെതിരെ തീവ്ര നിലപാടുളളവരെ ഒരേ വേദിയിലെത്തിച്ചത് സിപിഎമ്മാണ്. ആര്‍ എസ് എസിനുപകരം ഐ എസ് എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ചേര്‍ത്തുനിര്‍ത്തിയവരാണ് അവർ. മുസ്ലീം ലീഗിനെ ഇല്ലാതാക്കാനായി നിരവധി തെരഞ്ഞെടുപ്പുകളില്‍ ഈ സംഘടനയുടെ സഹായം ആവശ്യമുളളപ്പോള്‍ സ്വീകരിക്കുകയും തിരിച്ച് സഹായിക്കുകയും ചെയ്തത് സിപിഎമ്മും ഇടതുപാര്‍ട്ടികളുമാണ്. മുസ്ലീം ലീഗ് പക്ഷേ, ഏറ്റവും ക്ഷീണിച്ച ഘട്ടങ്ങളില്‍ പോലും ഇത്തരം തീവ്ര സ്വഭാവമുളള സംഘടനകളുടെ സഹായം തേടിയിട്ടില്ല'-കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.