ചണ്ഡീഗഡ്: 2024-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കൂടുതല്‍ പാര്‍ട്ടികള്‍ ഒരുമിച്ചുവരേണ്ടതുണ്ടെന്നും ഒറ്റക്കെട്ടായി പോരാടാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്നാല്‍ 2024-ല്‍ ബിജെപിയ്ക്ക് വിജയിക്കാനാവില്ല. ഇതുസംബന്ധിച്ച് ശരത് പവാറിനോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനോടും പ്രതിപക്ഷ മുന്നണിയുടെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്'-നിതീഷ് കുമാര്‍ പറഞ്ഞു. രാജ്യത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്നും ബിജെപി രാഷ്ട്രീയ നേട്ടത്തിനായി സമുദായങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.