കൊച്ചി: നടന്‍ ജയറാമിനെ പ്രശംസിച്ച് സംവിധായകനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടി. 'ജയറാം സിനിമയിലെത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. ഇന്ന് വരെ ഒരു വേദിയിൽ മിമിക്രിയുടെ ടച്ച് വിട്ടുപോയി എന്ന് പറഞ്ഞു കേട്ടിട്ടില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കി വാഴുകയാണ് ജയറാം' എന്നാണ് രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ തെന്നിന്ത്യന്‍ താരങ്ങളടങ്ങുന്ന വേദിയിലെ ജയറാമിന്റെ പ്രകടനത്തിന്‍റെ വീഡിയോ പങ്കുവെച്ചായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. വേദിയില്‍ മണിരത്‌നത്തെയും നടന്‍ പ്രഭുവിനെയുമാണ് ജയറാം അനുകരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം പൊന്നിയിന്‍ സെല്‍വന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ മാസം അവസാനമാണ് ചിത്രം തിയേറ്ററിലെത്തുക. 2 മണിക്കൂറും 47 മിനിറ്റുമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായി, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യറായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്.