കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ സിനിമാ നിർമ്മാതാക്കളുടെ സംഘടനയെ പരിഹസിച്ച് നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തത് അയാള്‍ നിര്‍മ്മാതാവായതുകൊണ്ടാണെന്നും പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ അവസ്ഥ അതീവ ദയനീയമാണെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
'കൊളളാം. നിങ്ങള്‍ക്ക് അപ്പോള്‍ നടപടിയെടുക്കാനൊക്കെ അറിയാം! പക്ഷേ ഒരു നിര്‍മ്മാതാവിന്റെ കാര്യത്തില്‍ നിശബ്ദരായിരുന്ന നിങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. മലയാളം സിനിമാ മേഖലയിലെ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ അവരുടെ ആളുകള്‍ ആരെയെങ്കിലും കൊന്നാലും അവരെ എന്തുവിലകൊടുത്തും സംരക്ഷിക്കും. നിങ്ങള്‍ ഞങ്ങളാര്‍ക്കും മാതൃകയല്ല'-എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഏപ്രിലിലാണ് യുവനടി വിജയ് ബാബുവിനെതിരെ പരാതി നല്‍കുന്നത്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വിജയ് ബാബുവിനുമേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായ ഭാഷയില്‍ സംസാരിച്ചതിനാണ് നടന്‍ ശ്രീനാഥ് ഭാസിയെ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത്.