ഏറണാകുളം: സിനിമാ പ്രമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ നടികള്‍ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. സംഭവത്തില്‍ ലജ്ജതോന്നുന്നുവെന്നും അജു വര്‍ഗീസ് പറഞ്ഞു. അതിക്രമത്തിനിരായ നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് അജു വര്‍ഗീസ് നിലപാട് വ്യക്തമാക്കിയത്.
പ്രമോഷന്‍ കഴിഞ്ഞ് സ്റ്റേജില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരെ ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റൊരാള്‍ ലൈംഗീകാതിക്രമം നടത്തിയ ആളുടെ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സാഹചര്യത്തിലാണ് അജു വര്‍ഗീസ് പ്രതികരണവുമായി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും ഈ -മെയില്‍ വഴി പന്തീരങ്കാവ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതിനുപിന്നാലെ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ വനിതാ എസ് ഐ മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴിരേഖപ്പെടുത്തിയതിന് ശേഷം കേസ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.