പാട്ന: സംവിധായികയും നിര്‍മ്മാതാവുമായ എക്ത കപൂറിനും അമ്മ ശോഭക്കുമെതിരെ അറസ്റ്റ് വാറണ്ട്. ഏക്തയുടെ പുതിയ വെബ് സീരീസായ ട്രിപ്പിൾ എക്സ്: സീസൺ ടുവിൽ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്ന് ബീഹാര്‍ ബെഗുസാരായി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബെഗുസരായി സ്വദേശിയും മുൻ സൈനികനുമായിരുന്ന ശംഭു കുമാറിന്റെ ഹർജിയിലാണ് ജസ്റ്റിസ് വികാസ് കുമാർ ഉത്തരവ് പുറപ്പെടുവിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020 -ലാണ് ശംഭു കുമാര്‍ പരാതി നല്‍കിയത്. വെബ് സീരിസില്‍ സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. എക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്തത്. കേസ് പരിഗണിച്ച കോടതി എക്ത കപൂറിനോടും അമ്മയോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വെബ് സീരിസിലെ കേസിനാസ്പദമായ സീനുകള്‍ ഒഴിവാക്കിയെന്ന് എക്ത കപൂര്‍ അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.