വാഷിംഗ്‌ടണ്‍: ഹോളിവുഡ് നടനും മുന്‍ ഭര്‍ത്താവുമായ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണവുമായി നടി ആഞ്ജലീന ജോളി. ബ്രാഡ് പിറ്റ് തന്നെയും കുട്ടികളെയും മാനസികമായും, ശാരീരികമായും ഉപദ്രവിച്ചു. വിമാനത്തിനുള്ളില്‍ വെച്ച് 6 മക്കളില്‍ ഒരാളെ ശ്വാസം മുട്ടിച്ചു. മറ്റൊരാളുടെ മുഖത്തടിച്ചു. മക്കളുടെ മുന്നില്‍ വെച്ച് തന്നെ അധിക്ഷേപിച്ചു. തന്‍റെയും കുട്ടികളുടെയും മേല്‍ ബിയര്‍ ഒഴിച്ചു തുടങ്ങിയ ഗുരുതരാരോപണങ്ങളാണ് ആഞ്ജലീന ജോളി കോടതിയെ അറിയിച്ചത്. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരെ കുറ്റം ചുമത്താന്‍ വിസമ്മതിച്ചുവെന്നും ആഞ്ജലീന ജോളി കൂട്ടിച്ചേര്‍ത്തു. ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് മുൻ ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിസിനസിലെ ഷെയര്‍ തനിക്ക് നല്‍കണമെങ്കില്‍ കോടതിയുടെ പുറത്ത് ഒന്നും പറയരുതെന്നും ഇതിനായി രേഖകളില്‍ ഒപ്പുവെച്ചിരിന്നുവെന്നും ആഞ്ജലീന ജോളി കോടതിയെ അറിയിച്ചു. 2016- ലെ വിവാഹമോചനക്കേസില്‍ ബ്രാഡ് പിറ്റില്‍നിന്നും ഗാര്‍ഹികപീഡനം നേരിട്ടുണ്ടെന്ന് മാത്രമാണ് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ആഞ്ജലീന ജോളി അന്ന് തയ്യാറായിരുന്നില്ല. 2004-ല്‍ മിസ്റ്റര്‍ ആന്റ് മിസ്സിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മില്‍ പ്രണയത്തിലാകുന്നത്. 2014 ഇവര്‍ വിവാഹം കഴിക്കുകയുമായിരുന്നു.