ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് മത്സരരംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കില്ലെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ പരിഹസിക്കുന്നതിന് തുല്യമാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹവും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കില്ലെന്ന് വ്യക്തമാണ്. ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്നും അതിനാല്‍ അദ്ദേഹമാണ് വിജയിക്കുകയെന്നും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം.
അതേസമയം, ഖാര്‍ഗെയും ശശി തരൂരും പ്രചാരണത്തിനിറങ്ങിയതോടെ മത്സരം ശക്തമാകുമെന്നാണ് ഉറപ്പാണ്. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രചാരണ പരിപാടികളില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. പരസ്യ പ്രചാരണ പരിപാടികള്‍ സ്ഥാനാര്‍ഥിക്കായി പി സി സികള്‍ ഒരുക്കരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും സംസ്ഥാന നേതൃത്വം വന്‍ സ്വീകരണമാണ് ഒരുക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയായ തരൂര്‍ ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ നിലയില്‍ പ്രശസ്തനാണ്. 2009 മുതല്‍ ലോക്സഭാ അംഗമായ തരൂര്‍ കേന്ദ്രസഹമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23 യിലെ അംഗമായ തരൂര്‍ പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം പിന്തുണയ്ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം ആ സ്ഥാനം കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഖാര്‍ഗെ കര്‍ണാടകയിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. 2009ൽ ആദ്യമായി ലോക്സഭാ അംഗമായിരുന്ന ഖാര്‍ഗെ യു.പി.എ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു.