ദുരിതം അനുഭവിക്കുന്നവരുടെ മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരക്കാരുമായി അടിയന്തിരമായി ചർച്ച നടത്താൻ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാ ബായിയെ സമരപന്തലിൽ സന്ദർശിച്ചു. സമാനതകളില്ലാത്ത ആരോഗ്യ പ്രശ്നങ്ങളാണ് കാസർകോടുകാർ ഇന്നും അനുഭവിക്കുന്നത്. നിസഹായരായ അമ്മമാർ സമരം നടത്തിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ ജില്ലയിൽ മതിയായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വിദഗ്ധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ഭായിയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സർക്കാർ തീരുമാനവും പാലിക്കപ്പെട്ടിട്ടില്ല. ദുരിതം അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിൻ്റെ മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള ഈ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സമരക്കാരുമായി അടിയന്തിരമായി ചർച്ച നടത്താൻ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക