ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചു. റമ്മിയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിം നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ വി അംഗീകാരം നല്‍കി. ഇതോടെ ഓണ്‍ലൈന്‍ ഗെയിം നിരോധിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് തമിഴ്നാട്. നേരത്തെ തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിന് എം കെ സ്റ്റാലിന്‍ മന്ത്രിസഭാ അംഗീകാരം നല്‍കുന്നതോടെ സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിച്ച് ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ കൂടിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപ്പോലെ ബാധിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം ഗെയിമുകള്‍ വ്യക്തികളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിനോടൊപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറിയിരുന്നു. പിന്നാലെ ഗെയിമുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടുകയും ചെയ്തു. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് തയാറാക്കിയത്. ഇതിനുപിന്നാലെയാണ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.