തിരുവനന്തപുരം: വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അകടത്തിന്‍റെ കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടന്ന് നിര്‍ത്തിയതല്ലെന്ന് ആര്‍ ടി ഒ റിപ്പോര്‍ട്ട്. അപകടസമയത്ത് കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിർത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല. അപകടത്തിന് തൊട്ടുമുമ്പ് കെ എസ് ആര്‍ ടി സി ബസ് വേഗത കുറച്ചു. എന്നാൽ അത് അപകടകാരണമല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. വടക്കഞ്ചേരി ബസ് അപകടത്തിന് കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ വാദം തള്ളിയാണ് ആര്‍ ടി ഒ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ മന്ത്രി ആന്റണി രാജുവിനാണ് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം, എന്നിവ വിശകലനം ചെയ്ത റിപ്പോര്‍ട്ടാണ് മന്ത്രിക്ക് കൈമാറിയിരിക്കുന്നത്. അപകടത്തിന്‍റെ ഡിജിറ്റല്‍ പുനരാവിഷ്കാരവും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 6-നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരണപ്പെടുകയായിരുന്നു. മരണപ്പെട്ട 9 പേരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.