മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന്‍റെ വിജയത്തില്‍ പ്രതികരണവുമായി നടി നയന്‍താര. 'ഗോഡ്ഫാദറിനെ ബ്ലോക്ക് ബസ്റ്ററാക്കിയതില്‍ എല്ലാവരോടും നന്ദി പറയുന്നു. ഈ സിനിമ തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം മികച്ചയൊരു ടീമിന്‍റെ കൂടെയാണ് താന്‍ ഈ വര്‍ക്ക് ചെയ്തത്. പ്രേക്ഷകര്‍ക്ക് താന്‍ അവതരിപ്പിച്ച വേഷം ഇഷ്ടമായിയെന്നറിയുമ്പോള്‍ വളരെ സന്തോഷമുണ്ട്. ചിരഞ്ജീവിക്കൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ഈ സിനിമ തനിക്ക് തന്ന സംവിധായകന്‍ മോഹൻരാജയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും' നയന്‍താര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിരഞ്ജീവിയുടെ 153-മത്തെ ചിത്രമായ ഗോഡ്ഫാദർ നാല് ദിവസം കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചു. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്ത ആദ്യദിനം 38 കോടിയാണ് നേടിയത്. എന്നാല്‍ മലയാളി പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു വരുന്നുണ്ട്. ലൂസിഫറുമായി സിനിമയുടെ കഥക്ക് മാറ്റമുണ്ടെന്നാണ് മലയാളി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്‍റെ ഭൂതകാലം മലയാളത്തില്‍ നിന്നും വ്യത്യസ്തമാണ്. കൂടാതെ ടോവിനോ അവതരിപ്പിച്ച ജിതിന്‍ രാംദാസ് എന്ന കഥാപാത്രവും തെലുങ്കിലില്ല. സത്യദേവ് കഞ്ചരണയാണ് ഗോഡ്ഫാദറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.