തിരുവനന്തപുരം: കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോ കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീവിരുദ്ധ നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും തുടര്‍നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ അദ്ദേഹം ആദ്യം വിശദീകരണം നൽകട്ടെയെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. എൽദോസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇന്നലെ വഞ്ചിയൂർ കോടതിയില്‍ അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയിരുന്നു. കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയില്‍ പറയുന്നു.