ചെന്നൈ: നയന്‍ താരക്കും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടിയുണ്ടായ സംഭവത്തില്‍ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു. നയന്‍ താരയില്‍ നിന്നും വിഗ്നേഷ് ശിവനില്‍ നിന്നും മൊഴിയെടുക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സംഭവമായി ബന്ധപ്പെട്ട് ഇരുവരും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വിഗ്നേഷ് ശിവന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലാണ്. 'എല്ലാം കൃത്യമായ സമയത്ത് നിങ്ങള്‍ അറിയും, ക്ഷമ യോടെ കാത്തിരിക്കുകയെന്നാണ്' വിഗ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇപ്പോള്‍ പരിശോധിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടായില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെ ഇക്കൊല്ലം നിയമം ഭേദഗതി ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഞായറാഴ്ചയാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികളുണ്ടായ വിവരം വിഗ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഇതിനുപിന്നാലെ നിരവധിപ്പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്. ഈ വര്‍ഷം ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്.