പിപിഇ കിറ്റുകള്‍ 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ കെ ശൈലജ

കുവൈറ്റ്: കൊവിഡ് കാലത്ത് അഞ്ഞൂറു രൂപയുടെ പിപിഇ കിറ്റുകള്‍ 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വാങ്ങുന്ന പിപിഇ കിറ്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു എന്നും പതിനയ്യായിരം കിറ്റുകള്‍ മാത്രമാണ് 1500 രൂപയ്ക്ക് വാങ്ങിയതെന്നും കെ കെ ശൈലജ പറഞ്ഞു. കുവൈറ്റില്‍ കല സംഘടിപ്പിച്ച മാനവീയം 2022 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണം. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളുള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത കെ കെ ശൈലജക്കടക്കം നോട്ടീസയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവരുടെ പ്രതികരണം.

'കെ എം എസ് സി എല്ലിന്റെ പ്രവര്‍ത്തകര്‍ എന്നോട് വന്നുപറഞ്ഞു, ടീച്ചര്‍ കിറ്റുകള്‍ തീരാന്‍ പോവുകയാണ്. വാങ്ങിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സ്ഥിതി അപകടത്തിലാവും എന്ന്. ഞാന്‍ അത് മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണമെന്നാണ് പറഞ്ഞു. പക്ഷേ ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. അപ്പോള്‍ മാര്‍ക്കറ്റില്‍ ഒരുപാട് ബിസിനസുകാര്‍ വില വര്‍ധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. അപ്പോള്‍ മുഖ്യമന്ത്രിയോട് അത് വാങ്ങണോ എന്ന് ഞാന്‍ ചോദിച്ചു. പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്. പിന്നെ ഇത് ഡിസാസ്റ്ററാണ്.  ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ഇത്തരം തീരുമാനങ്ങളെടുക്കാനുളള സ്വാതന്ത്ര്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അമ്പതിനായിരം പിപിഇ കിറ്റ് 1500 രൂപ വെച്ച് വാങ്ങാന്‍ അന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അതില്‍ പതിനഞ്ചായിരം കിറ്റുകള്‍ കിട്ടി. അപ്പോഴേക്കും മാര്‍ക്കറ്റില്‍ വില കുറഞ്ഞു. അപ്പോള്‍  ബാക്കി മുപ്പത്തി അയ്യായിരത്തിന്റെ ഓര്‍ഡര്‍ പിന്‍വലിച്ചു. മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി'- കെ കെ ശൈലജ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെയാണ് കെ കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം കെ കെ ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ കോടതി നോട്ടീസിന് മറുപടി നല്‍കണം. വട്ടിയൂര്‍കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വീണാ എസ് നായരാണ് അഴിമതി ആരോപിച്ച് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ്, ഗ്ലൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 2 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More