ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് നാലുമണി വരെയാണ് വോട്ടെടുപ്പ്. എ ഐ സി സിയിലും പി സി സികളിലുമായി 67 ബൂത്തുകളാണുളളത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേകം ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. 9,308 വോട്ടര്‍മാരാണ് രഹസ്യ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് ശശി തരൂരിന്റെ പേരുമാണുളളത്. വോട്ടെടുപ്പിനുശേഷം ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയിലെത്തിക്കും. 19 -ാനാണ് ഫലപ്രഖ്യാപനം.
ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍വെച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ബെല്ലാരിയിലാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുളള ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. രാഹുലിനൊപ്പം യാത്ര ചെയ്യുന്ന 46 പേർക്കാണ് വോട്ടുളളത്. അധ്യക്ഷ തെരഞ്ഞെടുപ്പായതിനാല്‍ ഇന്ന് ഭാരത് ജോഡോ യാത്രയ്ക്ക് അവധിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വോട്ട് ചെയ്യുന്ന രീതി മാറ്റണമെന്ന ശശി തരൂരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ അംഗീകരിച്ചിരുന്നു. വോട്ട് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ ഒന്ന് എന്നെഴുതണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഒന്ന് എന്നെഴുതുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ബാലറ്റ് പേപ്പറില്‍ ആദ്യം പേരുളള ഖാര്‍ഗെക്ക് വോട്ടുചെയ്യാനുളള സന്ദേശമാണിതെന്നും ശശി തരൂര്‍ ആരോപിച്ചു. ഇതോടെ നമ്പറിനുപകരം ടിക്ക് മാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലയുളള മധുസൂദന്‍ മിസ്ത്രി അറിയിക്കുകയായിരുന്നു.