ബംഗളുരു: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ന്യായീകരിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പീഡനവീരന്മാർക്കൊപ്പമാണെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'ചെങ്കോട്ടയില്‍ നിന്ന് സ്ത്രീകളോടുളള ബഹുമാനത്തെക്കുറിച്ച് സംസാരിക്കും, എന്നിട്ട് പീഡനവീരന്മാർക്കൊപ്പം നില്‍ക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം വ്യക്തമാണ്. അദ്ദേഹം സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്'-രാഹുല്‍ ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍വെച്ച് നടത്തിയ പ്രസംഗത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി മോദി ആഹ്വാനം ചെയ്തിരുന്നു. അതേദിവസമാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് പ്രതികളെ ജയില്‍മോചിതരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ജയിലില്‍ പ്രതികളുടെ സ്വഭാവം നല്ലതായിരുന്നെന്നും അതിനാലാണ് അവരെ മോചിപ്പിച്ചതെന്നുമാണ് സര്‍ക്കാരിന്റെ വാദം. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.