ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ദസോജു ശ്രാവണ്‍ പാര്‍ട്ടി വിട്ടു. മുനുഗോഡെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ദസോജു ശ്രാവണ്‍ രാജിവെച്ചത്. കാര്യമായ പ്രതീക്ഷകളൊന്നുമില്ലാതെയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ ദിശാബോധമില്ലായ്മയാണ് ഇപ്പോള്‍ രാജിവെക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
'തെലങ്കാനയില്‍ ബിജെപി ബദല്‍രാഷ്ട്രീയമാണ് വാഗ്ദാനം ചെയ്തത്. പക്ഷേ മുനുഗോഡെയിലെ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മടുപ്പിക്കുന്നതാണ്. അവര്‍ ഒരു സാമൂഹിക ഉത്തരവാദിത്തവുമില്ലാതെ പണസഞ്ചി വിതരണം ചെയ്യുകയാണ്. സമൂഹത്തിന്റെ ദുര്‍ബല വിഭാഗങ്ങളില്‍നിന്ന് വരുന്ന എന്നെപ്പോലുളളവര്‍ക്ക് അവിടെ ഇടമില്ലെന്നാണ് വ്യക്തമാവുന്നത്'-ദസോജു ശ്രാവണ്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ദസോജു ശ്രാവണ്‍ മൂന്നുമാസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. അടിമയെപ്പോലെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. തെലങ്കാനയില്‍ അധികാരം പിടിക്കാനുളള നീക്കങ്ങള്‍ ബിജെപി ശക്തമാക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിന്റെ രാജി. ദസോജു ടി ആർ എസില്‍ ചേരുമെന്നാണ് സൂചന.