ഡല്‍ഹി: പ്ലേ സ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. ഡാറ്റ പെട്ടെന്ന് തീരാൻ കാരണമാകുന്നതും ബാറ്ററി ഡ്രെയിൻ ആക്കുന്നതുമായ 16 ആപ്പുകളെയാണ് ഗൂഗിൾ പ്ലേ സ്റ്റോർ ഒഴിവാക്കിയിരിക്കുന്നത്. ഓരോ അപ്ലിക്കേഷനും ഗൂഗിളിന്‍റെ സ്വകാര്യത നയങ്ങള്‍ പാലിക്കേണ്ടതുണ്ട്. കമ്പനിയുടെ പോളിസികള്‍ അംഗീകരിക്കാതെ പ്രവര്‍ത്തിച്ച ആപ്ലിക്കേഷനെയാണ് നീക്കം ചെയ്തതെന്ന് ഗൂഗിള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആർസ് ടെക്നിക്കയുടെ റിപ്പോർട്ട് അനുസരിച്ച്, മക്കാഫി കണ്ടെത്തിയ 16 ആപ്ലിക്കേഷനുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഗൂഗിള്‍ റിമൂവ് ചെയ്ത ആപ്ലിക്കേഷന്‍ 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്‌തതിനാല്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈ-സ്പീഡ് ക്യാമറ സ്മാർട്ട് ടാസ്ക് മാനേജർ, ഫ്ലാഷ്‌ലൈറ്റ്+ , 8k ഡിക്ഷണറി, ബുസാന്‍ബസ്, കറൻസി കൺവെർട്ടർ, ക്വിക്ക് നോട്ട്, ജയ്‌കോഡ്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഡൗൺലോഡർ, തുടങ്ങിയ 16 ആപ്ലിക്കേഷനുകളാണ് ഗൂഗിള്‍ നീക്കം ചെയ്തിരിക്കുന്നത്. ഈ അപ്പുകള്‍ ഒരിക്കല്‍ ഡോണ്‍ലോഡ് ചെയ്താല്‍ ഫോണില്‍ ഒരു കോഡ് ക്രിയേറ്റ് ആകും. ഇതുവഴി ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാതെയും ഉപയോക്താവിനെ അറിയിക്കാതെ തന്നെയും വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകള്‍ ലഭിക്കുമെന്നും ഇത് ആളുകളുടെ സ്വകാര്യതയ്ക്ക് എതിരാണെന്നും ഗൂഗിള്‍ അറിയിച്ചു.