തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്. വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളും കേസുകളും സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട പ്രതികളെ സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ നിയമാനുസൃതമായ കാര്യങ്ങള്‍ പാലിച്ചിരിക്കണം. വൈദ്യ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. നിയമം അനുശാസിക്കുന്ന സമയങ്ങളിലല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം നടത്തരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കുറച്ചുനാളുകളായി കേരളാ പൊലീസുമായി ബന്ധപ്പെട്ട് അത്രസുഖകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് ഡി ജി പി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.