കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ഹൊറര്‍ ത്രില്ലര്‍ മൂവിയായ കുമാരി മികച്ചയൊരു തിയേറ്റര്‍ അനുഭവമായിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. ഒന്നരവര്‍ഷം മുന്‍പാണ് തന്‍റെ സുഹൃത്തും നിര്‍മ്മാതാവുമായ നിര്‍മ്മല്‍ സഹദേവ് വീട്ടില്‍ വന്ന് മൂന്ന് കഥകള്‍ പറഞ്ഞത്. അതില്‍ തനിക്ക് താത്പര്യം തോന്നിയ കഥയാണ് നാളെ നിങ്ങള്‍ക്ക് മുന്‍പിലെത്തുന്ന കുമാരിയെന്ന് പൃഥ്വിരാജ് പറഞ്ഞു. കുമാരി ചെയ്യാന്‍ നിര്‍മ്മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് താനാണെന്നും അതിനുപിന്നിലെ കാരണം ആ ടീസറില്‍ പറഞ്ഞ വാചകമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണ്. എത്ര നാളായി ഇതുപോലെയൊരു കഥ കേട്ടിട്ട്. മുത്തശി കഥയുടെ ഒരു മോഡേണ്‍ ഫിലിം അപ്ഡേറ്റഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സിനിമയാണ് കുമാരിയെന്നും ഈ 28-ാം തിയതി കുമാരി റിലീസാവുമ്പോള്‍ കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. നടന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് കുമാരിയുമായി ബന്ധപ്പെട്ട കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'കുമാരി'യുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'കുമാരി' എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകൾ അത്തരത്തിലുള്ള സൂചനയാണ് ഇതു വരെ നൽകിയിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്‍മി, സുരഭി ലക്ഷ്‍മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കുമാരി' ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തുന്നത്. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്.