മുംബൈ: പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നീ പാർട്ടികളിലെ നേതാക്കളുടെ സുരക്ഷാ ശിവസേന വിമത- ബിജെപി സഖ്യ പിന്‍വലിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25-ലധികം നേതാക്കളുടെ സുരക്ഷ പിന്‍വലിക്കുന്നുവെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നവാബ് മാലിക്, അനിൽ ദേശ്മുഖ്, വിജയ് വഡേത്തിവാർ, ബാലാസാഹേബ് തൊറാട്ട്, നാനാ പട്ടോലെ, ഭാസ്‌കർ ജാദവ്, സതേജ് പാട്ടീൽ, ധനജയ് മുണ്ടെ, സുനിൽ കേദാരെ, നർഹാരി സിർവാൾ, വരുൺ സർദേശായി എന്നിവരുടെ സുരക്ഷയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും കുടുംബത്തിന്‍റെയും സുരക്ഷ പിന്‍വലിച്ചിട്ടില്ല. ശരത് പവാറിന്‍റെയും മകൾ സുപ്രിയ സുലെയുടേയും സുരക്ഷ നിലനിര്‍ത്തുകയും എൻസിപി നേതാക്കളായ അജിത് പവാറിന്റെയും ദിലീപ് വാൽസെ പാട്ടീലിന്റെയും സുരക്ഷ 'ഇസഡ്' വിഭാഗത്തിൽ നിന്ന് 'വൈ-പ്ലസിലേക്ക്' തരംതാഴ്ത്തുകയും ചെയ്തു. സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സുരക്ഷ പിന്‍വലിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ബിജെപിയുടെ ഒത്താശയോടെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും തുടങ്ങിയ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്.