തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ നിരവധി അക്രമപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സമരം നടക്കുന്നിടത്ത് വള്ളവും ബോട്ടും കത്തിച്ച് ഭീതി സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ നീക്കമാണ്. ബിഷപ്പിന്‍റെ ആരോഗ്യനിലയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സമര സമിതിക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായിട്ടില്ല വി ശിവന്‍കുട്ടി സമരസമിതിക്കെതിരെ രംഗത്തെത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഴിഞ്ഞം സമരത്തില്‍ പൊലീസ് എല്ലാം സഹിച്ചുകൊണ്ട് ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ വി ശിവന്‍കുട്ടി നേരെത്തെയും പറഞ്ഞിരുന്നു. ആളുകള്‍ പ്രതിഷേധിക്കുന്നിടത്ത് ഒരു സംഘര്‍ഷവുമുണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ മുന്‍പോട്ടുവെച്ച 7 ആവശ്യങ്ങളില്‍ സര്‍ക്കാര്‍ 6 എണ്ണവും അംഗീകരിച്ചതാണ്. ചര്‍ച്ചയ്ക്ക് വരുന്നവര്‍ പിന്നീട് ഒരു തീരുമാനവും അറിയിക്കുന്നില്ല. വിഴിഞ്ഞം സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിഴിഞ്ഞം തുറമുഖം പൂട്ടണമെന്ന ആവശ്യം ഒഴികെ ബാക്കി 6 അവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നോ നാലോ ചര്‍ച്ചകള്‍ നടത്തിയതുമാണെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.