വാഷിംഗ്‌ടണ്‍: ശതകോടിശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരില്‍ നിന്നും ചിലരെ തിരികെ വിളിച്ച് കമ്പനി. മുന്നറിയിപ്പൊന്നും കൂടാതെ 3700 പേരെയാണ് ഇലോണ്‍ മസ്ക് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതിനിടയിലാണ് മസ്ക് അപ്രതീക്ഷ നീക്കം നടത്തിയിരിക്കുന്നത്. സുപ്രധാന സംവിധാനങ്ങൾ കൈകാര്യം ചെയ്തിരുന്ന സംഘങ്ങളെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ഈ അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് തിരികെ വിളിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വിറ്ററിൽ നീണ്ട എഴുത്തുകൾ പോസ്റ്റ് ചെയ്യാൻ സഹായിക്കുന്ന നോട്സ് ഫീച്ചറിൻ്റെ പിന്നിലെ ടീമിനെ മുഴുവൻ പിരിച്ചുവിട്ടിരുന്നു. ഇവരോടും തിരികെ വരാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളെ പിരിച്ചുവിട്ടതില്‍ ഖേദിക്കുന്നു. നിങ്ങളെ ഈ കമ്പനിയ്ക്ക് ആവശ്യമാണ്. പിരിച്ചുവിടേണ്ടവരുടെ ലിസ്റ്റില്‍ അറിയാതെയാണ് നിങ്ങളുടെ പേര് ഉള്‍പ്പെട്ട് പോയതെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ട്വിറ്റർ പ്രതിദിനം 40 ലക്ഷം ഡോളറോളം നഷ്ടം നേരിടുന്നുണ്ടെന്നും ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നുമാണ് ഇലോണ്‍ മസ്ക് പറഞ്ഞത്. കാര്യമായ പഠനമോ വീണ്ടുവിചാരമോ ഇല്ലാതെയാണ് മസ്ക് പിരിച്ചുവിടൽ പദ്ധതി നടപ്പാക്കിയതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ വാർത്ത വരുന്നത്. ഇലോണ്‍ മസ്കിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.