വാഷിംഗ്‌ടണ്‍: ട്വിറ്റര്‍ പാപ്പരാകുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്. കമ്പനിയില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇലോണ്‍ മസ്കിന്‍റെ വിശദീകരണം. 44 ബില്യൻ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾ പിന്നിടുമ്പോഴാണ് അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്ക് കമ്പനി ഏറ്റെടുത്തതിനുപിന്നാലെ 50 % ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയെൽ റോത്ത്, റോബിൻ വീലർ എന്നിവർ രാജിവെച്ചു.
തുടർന്ന് വ്യാഴാഴ്ച ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു. ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയൻ കിയേരൻ ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി എന്നിവരും രാജിവച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതാണ് ട്വിറ്റര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള കാരണമെന്നാണ് മസ്ക് നല്‍കുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബര്‍ 27 നാണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. 3.67 ലക്ഷം കോടി രൂപ കരാര്‍ ഒപ്പിട്ടത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ പരാഗ് അഗര്‍വാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും ഇലോണ്‍ മസ്ക് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ബ്ലൂ ടിക്ക് ലഭിക്കാൻ ഉപയോക്താക്കൾ മാസം എട്ടു ഡോളർ നൽകണമെന്നും മസ്ക് അറിയിച്ചു. വർക് ഫ്രം ഹോമും മസ്ക് അവസാനിപ്പിച്ചിരുന്നു. ഇലോണ്‍ മസ്ക് കമ്പനി ഏറ്റെടുത്തതോടെ ഇതുവരെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ സ്വകാര്യകമ്പനിയായി മാറി.