ലോക്ഡൗൺ ഇളവ് വരുത്തുമ്പോൾ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍. ഒരു സീറ്റില്‍ ഒരാളെ മാത്രമെ ഇരുത്തി സര്‍വീസ് നടത്താവൂ എന്ന നിബന്ധന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ നേതാക്കള് പറഞ്ഞു. ഒരു ബസിൽ 15 പേരെ മാത്രം കയറ്റി സർവീസ് നടത്താനാവില്ല. തൊഴിലാളികളുടെ കൂലി ഡീസൽ എന്നീ ചെലവുകൾക്ക് പോലും ഉടകൾക്ക് ലഭിക്കില്ല. ഇവ സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ ബസ് ഓടിക്കാമെന്നാണ് കേരള ബസ് ഓപ്പററ്റേഴ്സ് ഓർഗനൈസേഷൻ നേതാക്കൾ അറിയിച്ചു സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും ഓര്‍ഗസൈസേഷന്‍ ആവശ്യപ്പെട്ടു.
ബസ് ഉടമകളുടെ പിന്തുണച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തി. ബസ് ഉടമകളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മന്ത്രി വ്യക്തമാക്കി നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെ. നടപടി പുനപരിശോധിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലായ ശേഷം സര്‍വീസ് ആരംഭിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.