ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ എറണാകുളം ജില്ലയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു. ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി കമ്പനി തങ്ങളെ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സമരം ആരംഭിച്ചത്. എന്നാല്‍, വിഷയത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമരം മുന്നോട്ടുപോകുമെന്ന് ജീവനക്കാർ അറിയിച്ചു. സമരം പൊളിക്കാൻ ചരടുവലികൾ നടക്കുന്നുണ്ട്. പക്ഷേ, പിന്മാറില്ല.നാല് കിലോമീറ്ററിന് 20 രൂപയാണ് ഇപ്പോൾ കിട്ടുന്നത്. രണ്ടര കിലോമീറ്ററിന് 35 രൂപയും അത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 10 രൂപ വീതവുമാണ് ആദ്യംമുതല്‍ തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു. ഉപഭോക്താക്കളിൽ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.