കൊച്ചി: ടി ആര്‍ എസ് എം എല്‍ എമാരെ ബിജെപിയിലെത്തിക്കാന്‍ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്ന പരാതി അന്വേഷിക്കാന്‍ തെലുങ്കാന പോലീസ് കൊച്ചിയിലെത്തിയെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയില്‍ ഒളിവിലാണെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പോലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് എലൂര്‍ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളാ പോലീസിന്‍റെ സഹായത്തോടെയാണ് തെലുങ്കാന പോലീസ് കൊച്ചിയില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുഷാര്‍ വെളളാപ്പളളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ആദ്യം രംഗത്തെത്തിയത്. തെലങ്കാനയിലെ ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത് തുഷാര്‍ വെളളാപ്പളളിയാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനായി നൂറുകോടിയാണ് ഇയാള്‍ വാഗ്ദാനം ചെയ്തതെന്നും കെ സി ആര്‍ പറഞ്ഞിരുന്നു. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒളിക്യാമറ ദൃശ്യങ്ങളും തുഷാര്‍ വെളളാപ്പളളി അമിത് ഷായ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും ചന്ദ്രശേഖര്‍ റാവു വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു.