തെലുങ്കാനയില്‍ ടിആർഎസുമായി സഖ്യമുണ്ടാക്കാൻ ഇടതുപാര്‍ട്ടികളുടെ നീക്കം

ഹൈദരാബാദ്: തെലുങ്കാനയില്‍ അടുത്ത വര്ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി ആര്‍ എസുമായി (തെലങ്കാന രാഷ്ട്ര സമിതി) സഖ്യമുണ്ടാക്കുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍. കഴിഞ്ഞ ഞായറാഴ്ച്ച ഖമ്മം ജില്ലയിലെ മുത്തഗുഡേം ഗ്രാമത്തിൽ നടന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രമാണ് ഇക്കാര്യം പ്രവര്‍ത്തകരെ അറിയിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ടി ആര്‍ എസുമായി സഖ്യം നിലനിര്‍ത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖമ്മം, നൽഗൊണ്ട ജില്ലകളിൽ ഇടതുപക്ഷ മുന്നണി എല്ലാ സീറ്റുകളിലും വിജയിക്കുമെന്നും പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരുമെന്നും വീരഭദ്രം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വീരഭദ്രം നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഖ്യം സംബന്ധിച്ച് പാർട്ടികൾ തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സിപിഐ നേതൃത്വം അറിയിച്ചു. മോദി വിരുദ്ധ അജണ്ടയുടെ ഭാഗമായി സഖ്യത്തിൽ തുടരണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് സിപിഐയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് മുനുഗോട് ടി ആര്‍ എസുമായി ചേര്‍ന്ന് മത്സരിച്ചത്. സഖ്യം തുടരാന്‍ ടി ആര്‍ എസും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, 2023 -ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ പാര്‍ട്ടികളും ടി ആര്‍ എസും ഒരുമിച്ച് നേരിടുമെന്നും സിപിഐ തെലങ്കാന ഡെപ്യൂട്ടി സെക്രട്ടറി പല്ല വെങ്കട്ട് റെഡ്ഡി 'ദി ന്യൂസ് മിനിറ്റി'നോട് പറഞ്ഞു. ടിആർഎസുമായി ചേര്‍ന്ന് മത്സരിച്ച് മുനുഗോട് ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാന്‍ കഴിഞ്ഞതിനുപിന്നാലെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മുനുഗോട് ഉപതെരഞ്ഞെടുപ്പിലെ വിജയം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും തെലുങ്കാനയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനം നഷ്ടമാകുന്നുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും മുനുഗോഡിൽ നിന്ന് മത്സരിച്ചിരുന്നില്ല, കൂടാതെ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിട്ടുനില്‍ക്കുകയും, പകരം ടിആർഎസിനെ പിന്തുണയ്ക്കുകയായിരുന്നു.  2004-ന് മുന്‍പ് സിപിഐ അഞ്ച് തവണ അടുപ്പിച്ച് വിജയിച്ച മണ്ഡലമാണ് മുനുഗോട്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More