സുധാകരന്‍റെ രക്തം വേണമെന്ന നിലയിലാണ് പലരുടെയും പ്രതികരണം - കെ വി തോമസ്‌

കൊച്ചി: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്‌. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരാള്‍ക്ക് നിരവധി ശത്രുക്കളുണ്ടായിരിക്കും. കെ സുധാകരന്റെ പ്രസ്താവന വിവാദമായപ്പോള്‍ പലരും സട കുടഞ്ഞ് എഴുന്നേറ്റു. അദ്ദേഹത്തിന്റെ രക്തം വേണമെന്ന തരത്തിലാണ് പ്രതികരിച്ചതെന്നും കെ വി തോമസ്‌ പറഞ്ഞു. ഉന്നത പദവിയിലിരിക്കുന്നയാള്‍ കാര്യങ്ങള്‍ പഠിച്ചുവേണം സംസാരിക്കാന്‍. സുധാകരന്‍ ഇക്കാര്യത്തില്‍ പുറകിലാണെന്നും കെ വി തോമസ്‌ കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ നാക്കിന്റെ പിഴവെന്ന് പറഞ്ഞാല്‍ അത് പദവിക്ക് ന്യായീകരണമാകില്ലെന്ന് കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.  ട്വന്റിഫോര്‍ ന്യൂസ്‌ ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശിശുദിനത്തോടനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജനാധിപത്യ ബോധത്തെ വാഴ്ത്തുന്നതിനിടയിലാണ് കെ സുധാകരന്റെ പ്രസംഗം നെഹ്‌റു വിരുദ്ധവും സംഘപരിവാര്‍ അനുകൂലവുമായിത്തീര്‍ന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്ന് അമര്‍ത്തിപ്പറഞ്ഞ സുധാകരന്‍ അതിനുദാഹരണമായി ഡോ. ബി ആര്‍ അംബേദ്‌കറെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും പ്രതിക്ഷത്തിന് ആള്‍ബലമില്ലാഞ്ഞിട്ടും എ കെ ജിയെ പ്രതിപക്ഷ നേതാവാക്കിയതും എടുത്തുപറഞ്ഞു. ഇക്കൂട്ടത്തിലാണ് ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കേന്ദ്രമന്ത്രിയാക്കിയതും അങ്ങനെ വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തതും മഹത്തായ കാര്യമായി കെ സുധാകരന്‍ എടുത്തുകാട്ടിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മനസില്‍ പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് തന്‍റെ പരാമര്‍ശം എത്തിയത്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും തന്നെയും സ്നേഹിക്കുന്നവര്‍ക്ക് ഈ പ്രസ്താവന വേദനയുണ്ടാക്കിയെന്നറിയുമ്പോള്‍ അതീവ ഖേദമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പഴയ കാല ഓര്‍മപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെയും പോരാടുമെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, കെ പി സി സി പ്രസിഡന്‍റിന്‍റെ പരാമര്‍ശം മുസ്ലിം ലീഗില്‍ കടുത്ത അത്യപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More