മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. വിലക്കയറ്റവും തൊഴിലില്ലായ്മയും അഗ്നീപഥ് പദ്ധതിയുമുള്‍പ്പെടെയുളള വിഷയങ്ങളിലാണ് രാഹുല്‍ കേന്ദ്രത്തെ വിമര്‍ശിച്ചത്. അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ യുവാക്കളുടെ വൈകാരികതയെ ചൂഷണംചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ മാലേഗാവില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് രാഹുലിന്റെ പരാമര്‍ശം.
'അഗ്നിവീരനാകൂ... ആറുമാസം പരിശീലനം നേടൂ, 4 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്യൂ. പിന്നെ ജീവിതകാലം മുഴുവന്‍ തൊഴില്‍രഹിതനായിരിക്കൂ എന്നാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളോട് പറയുന്നത്. ഇത് എന്തുതരം ദേശീയതയാണ്? അഗ്നിപഥിന്റെ പേരില്‍ യുവാക്കളുടെ വൈകാരികതയെയാണ് മോദി സർക്കാർ ചൂഷണം ചെയ്യുന്നത്'-രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭാരത് ജോഡോ യാത്രയിലെ ഐക്യത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. 'ഭാരത് ജോഡോ യാത്ര ആരംഭിച്ചിട്ട് എഴുപത് ദിവസമായി. വെറുപ്പോ വിദ്വേഷമോ പകയോ ഒന്നും നിങ്ങള്‍ക്ക് ഈ യാത്രയില്‍ കാണാനാവില്ല. ഇവിടെ ആരും നിങ്ങളെ ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കില്ല. ഭാരത് ജോഡോ യാത്രയില്‍ അണിചേരുന്ന കര്‍ഷകരും തൊഴിലാളികളും പിന്നിലല്ല ഞങ്ങള്‍ക്കൊപ്പമാണ് നടക്കുന്നത്'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.