ഡല്‍ഹി: ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇകൊമേഴ്സ് കമ്പനിയായ ആമസോണ്‍. കൂട്ടത്തോടെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് കമ്പനി മെയില്‍ അയച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിക്ക് പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ചില തസ്തികകള്‍ കമ്പനി ഒഴിവാക്കുകയാണെന്നും ആമസോൺ ഹാർഡ്‌വേർ തലവൻ ഡേവ് ലിമ്പ് പറഞ്ഞു. ഒരുകൂട്ടം ജീവനക്കാരെ നഷ്ടമാകുന്നതില്‍ ദുഖമുണ്ടെന്നും എന്നാല്‍ കമ്പനിയുടെ മുന്‍പില്‍ നിലവില്‍ മറ്റുവഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്നും മറ്റ് അവസരങ്ങള്‍ തേടണമെന്ന് ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ റീട്ടെയ്ൽ, ഹ്യൂമന്റിസോഴ്സ് വിഭാഗങ്ങളിലാണ് ജീവനക്കാരെയാണ് ഇപ്പോള്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഡേവ് ലിമ്പ് പറഞ്ഞു. 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. കഴിഞ്ഞ വര്ഷം ഡിസംബര്‍ 31വരെയുള്ള കണക്ക് നോക്കുകയാണെങ്കില്‍ 1,608,000 മുഴുവന്‍ സമയ -പാര്‍ട്ട് ടൈം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെയാണ് ആമസോണും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗും ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോണ്‍ മസ്കും ജീവനക്കാരെ പിരിച്ചുവിട്ടത്.