കണ്ണൂര്‍: കാറില്‍ ചാരി നിന്നതിനു കുട്ടിയെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്കെതിരെ നരഹത്യയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തലശ്ശേരി സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാജസ്ഥാന്‍ സ്വദേശികളുടെ ആറുവയസുകാരനായ ഗണേശ് എന്ന കുഞ്ഞിനെ ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിയെ ചവിട്ടുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ട് യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അന്നുരാത്രി തന്നെ യുവാവിനെ പൊലീസ് പറഞ്ഞയച്ചു. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബന്ധുക്കളായ കുട്ടികൾ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചതിനാലാണ് ആക്രമിച്ചതെന്നുമാണ് ശിഹ്ഷാദ് പൊലീസിന് മൊഴിനല്‍കിയത്. അതേസമയം, ശിഹ്ഷാദിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണ ജോര്‍ജ് എന്നിവരും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു.