കര്‍ണാടക: ദളിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് കുടിവെള്ള ടാങ്ക് ഗോമൂത്രം ഒഴിച്ച് മേല്‍ ജാതിക്കാര്‍. ചാമരാജനഗര്‍ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. മേല്‍ ജാതിക്കാര്‍ ടാങ്ക് വൃത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ വൈറലായതിനുപിന്നാലെ താലൂക്ക് ഭരണസമിതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കി. ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് സ്ത്രീയാണ് കുടിവെളള ടാങ്കിനോട് ചേര്‍ന്ന പൈപ്പില്‍ നിന്നും വെളളം കുടിച്ചത്. ഇത് കണ്ട ഗ്രാമത്തിലെ ഏതാനും ചില സ്ത്രീകള്‍ അവരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ടാങ്കിലെ വെളളം ഒഴുക്കിക്കളഞ്ഞശേഷം ഗോമൂത്രമുപയോഗിച്ച് വ്യത്തിയാക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായത്തിനുപിന്നാലെ ഒരു കൂട്ടം ദളിത് യുവാക്കള്‍ സംഭവസ്ഥലത്തെത്തി ടാങ്കില്‍ നിന്നും വെള്ളം കുടിച്ചു. തുടര്‍ന്ന് ടാങ്ക് പൊതു ഉപയോഗത്തിനുള്ളതാണെന്നും ആര്‍ക്കുവേണമെങ്കിലും വെള്ളം കുടിക്കാമെന്നും എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശവും ടാങ്കുകളില്‍ എഴുതി ഒട്ടിച്ചു. ഇതിനുപിന്നാലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.