തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാനുളള സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമ്പത്തിക ബുദ്ധിമുട്ടുളളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ എന്നാണ് കാനം രാജേന്ദ്രന്‍ ചോദിക്കുന്നത്. സര്‍ക്കാരിന് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും യാത്ര ചെയ്യുക എന്നത് അടിസ്ഥാന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'സാമ്പത്തിക ബുദ്ധിമുട്ടുളളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ? യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സര്‍ക്കാരിന് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഇതെല്ലാം സര്‍ക്കാരിന്റെ സാധാരണ ചെലവുകള്‍ മാത്രമാണ്. യാത്ര ചെയ്യുക എന്നത് അധിക ചിലവല്ല. നല്ല വാഹനത്തില്‍ യാത്ര ചെയ്യുന്നതില്‍ എന്താണ് തെറ്റുളളത്? എല്ലാം കണക്കുവെച്ചാണ് സര്‍ക്കാര്‍ ചെയ്യുന്നത്'- കാനം രാജേന്ദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പി ജയരാജന്റെ ആരോഗ്യനില കണക്കിലെടുത്താണ് പുതിയ വാഹനം വാങ്ങാന്‍ സർക്കാർ അനുമതി നല്‍കിയത്. നിലവിൽ ഉപയോഗിക്കുന്ന വാഹനത്തിന് കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നതായി സർക്കാർ ഉത്തരവില്‍ പറയുന്നുണ്ട്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് പുതിയ വാഹനം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു