ഡല്‍ഹി: ജനപ്രിയ അപ്ളിക്കേഷനായ വാട്ട്സ് ആപ്പ് ഉപയോക്താക്കള്‍ സുരക്ഷാ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 50 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തില്‍ വാട്ട്സ് ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അജ്ഞാതനായ ഒരാള്‍ വില്‍പ്പനയ്ക്ക് വെച്ചുവെന്നാണ് സൈബര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പെടെ 84 രാജ്യങ്ങളിലായി വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഫോണ്‍ നമ്പറുകളാണ് ചോര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും ഒഴിവാക്കുന്നത് നല്ലതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹാക്കര്‍മാര്‍ ഈ ഡേറ്റ ഉപയോഗിച്ച് വിവിധ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വാട്ട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിനിടയിലാണ് ഡേറ്റ ചോര്‍ച്ചയുണ്ടായിരിക്കുന്നതെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. അതേസമയം, ജനപ്രിയ സാമൂഹിക മാധ്യമമായ വാട്ട്സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവിന്‍റെ നിരീക്ഷണം ശരിയാണെന്ന തരത്തിലും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. മറ്റ് ഏത് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് വാട്ട്സാപ്പ് ഉപയോഗിക്കുന്നതെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതവളരെ കൂടുതലാണെന്നുമാണ് പവല്‍ ഡുറോവ് പറഞ്ഞത്. വാട്ട്സാപ്പില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് പവല്‍ ഡുറോവിന്‍റെ വിമര്‍ശനമുന്നയിച്ചത്. വാട്ട്സ് ആപ്പില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതിനുപിന്നാലെ നിരവധിയാളുകള്‍ പവല്‍ ഡുറോവിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.