തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെ പെരുമാറുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരത്തിന് പുറത്തുനിന്നും പിന്തുണ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പള്ളികളില്‍ വിളിച്ചുപറഞ്ഞാണ് സാധാരണ മത്സ്യതൊഴിലാളികളെ സമരത്തിനിറക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. വിഷയത്തില്‍ ഇനിയും സംയമനം പാലിക്കും. എന്നാല്‍ അതെല്ലാം സര്ക്കാരിന്‍റെ ദൌര്‍ലഭ്യമായി കാണരുത്. മത്സ്യതൊഴിലാളി മേഖല ആരുടെയും കുത്തുകയല്ലെന്നും മന്ത്രി മീഡിയ വണ്ണിനോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദ്യമായിട്ടല്ല വിഴിഞ്ഞം സമര സമിതിക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത്. വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന വി ശിവന്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ നിരവധി അക്രമപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സമരം നടക്കുന്നിടത്ത് വള്ളവും ബോട്ടും കത്തിച്ച് ഭീതി സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. സമരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങൾ സർക്കാര്‍ തിരക്കഥയാണെനാണ് ലത്തീന്‍ രൂപതയുടെ ആരോപണം.