തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ നടപടികള്‍ മരവിപ്പിച്ച് പിണറായി സര്‍ക്കാര്‍. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെയെല്ലാം അടിയന്തിരമായി തിരിച്ചുവിളിച്ചു. സാമൂഹികാഘാത പഠനം തല്‍ക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ നടപടികളില്‍ നിന്നും സര്‍ക്കാര്‍ താത്കാലികമായി പിന്‍വാങ്ങുന്നുവെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവന്നാലും ഉപേക്ഷിക്കില്ലെന്നായിരുന്നു സംസ്ഥാന സര്ക്കാരിന്‍റെ നിലപാട്. എന്നാല്‍ ഇതിനുവിപരീതമായിട്ടാണ് റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. അതേസമയം, ഉത്തരവ് പുറത്തിറങ്ങിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പദ്ധതി പിൻവലിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് തുറന്നു പറയാത്തതെന്ന് വിഡി സതീശന്‍ പരിഹസിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ ഇടതുപക്ഷ നേതാക്കളെല്ലാം ഇത് തള്ളുകയും സിൽവർ ലൈനിൽ പിന്നോട്ടില്ലെന്ന നിലയിൽ പ്രതികരണം നടത്തുകയുമാണ് ചെയ്തിരുന്നത്.