ജര്‍മ്മനി-കോസ്റ്റാറിക്ക മത്സരം വനിതകള്‍ നിയന്ത്രിക്കും; ലോകകപ്പില്‍ ഇത് പുതിയ ചരിത്രം

ദോഹ: ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ കളി നിയന്ത്രിക്കും. വ്യാഴാഴ്ച്ച രാത്രി 12.30ന് നടക്കുന്ന ജര്‍മ്മനിയും കോസ്റ്ററിക്കയും തമ്മിലുള്ള വാശിയേറിയ മത്സരമാണ്‌ മൂന്ന് വനിതകള്‍ നിയന്ത്രിക്കുന്നത്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലില്‍ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാര്‍. ഫിഫ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റെഫാനി കഴിഞ്ഞാഴ്ച്ച നടന്ന പോളണ്ടും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയായി കളത്തിലിറങ്ങിയിരുന്നു.

നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്നു വനിതകള്‍ ഇടം പിടിച്ചിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് ഫിഫ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍.

സ്റ്റെയ്ഫാനി ഫ്റപ്പാറ്റ്

നിരവധി അന്തരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള സ്റ്റെയ്ഫാനി ഫ്റപ്പാറ്റ് ഫ്രഞ്ച് ഫൂട്ബോളിലെ ഏറ്റവും ശ്രദ്ധേയയായ മുഖമാണ്. 2009 മുതല്‍ ഫിഫയുടെ അന്തരാഷ്ട്ര റഫറി പട്ടികയില്‍ ഇടം പിടച്ച സ്റ്റെയ്ഫാനി 2019 ലെ യൂറോപ്യന്‍ കപ്പില്‍ ലിവര്‍ പൂള്‍- ചെല്‍സ മത്സരവും മറ്റ് നിരവധി വാശിയേറിയ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ചാമ്പ്യന്‍ ലീഗ് നിയന്ത്രിച്ച ആദ്യ വനിതയും സ്റ്റെയ്ഫാനി തന്നെയാണ്. ഫ്രഞ്ചുകാരിയായ സ്റ്റെയ്ഫാനി ഫ്റപ്പാറ്റ് ഫ്രാന്‍സിലെ ഹെബ്ലയ്സര്‍ സ്വദേശിയാണ്.

യോഷിമി യമാഷിത

ജപ്പാനില്‍ നിന്നുള്ള അന്തരാഷ്ട്ര വനിതാ റഫറിയാണ് മുപ്പത്തിയാറുകാരിയായ യോഷിമി യമാഷിത. 2019 ലാണ് ഫിഫയുടെ അന്തരാഷ്ട്ര റഫറി പട്ടികയില്‍ യോഷിമി യമാഷിത ഇടം പിടിച്ചത്. 2019-ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര വനിതാ ഫുട്ബോളില്‍ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട യോഷിമി യമാഷിത 2020 ലെ സമ്മര്‍ ഒളിമ്പിക്സില്‍ അമേരിക്ക-സ്വീഡന്‍ കളി നിയന്ത്രിച്ചു. ടോകിയോക്കടുത്തുള്ള നകനൊ സിറ്റിയില്‍ 1986 ഫെബ്രുവരി 20 നാണ് ജനനം. 

സലീമ മുകന്‍സംഗ

ഫിഫയുടെ അന്താരാഷ്ട്ര റഫറി ലിസ്റ്റില്‍ 2012 മുതല്‍ അംഗമായ ഈ മുപ്പത്തിമൂന്നുകാരി ആഫ്രിക്കന്‍ കപ്പിലെ ആദ്യത്തെ വനിതാ റഫറിയാണ്. ഫ്രാന്‍സില്‍ 2019 ല്‍ നടന്ന ഫിഫ വേള്‍ഡ് കപ്പിലും ഒളിമ്പിക്സിലും റഫറിയായിരുന്നു. വേള്‍ഡ് കപ്പില്‍ വിസിലൂതുന്ന ആദ്യ ആഫിക്കക്കാരികൂടിയാണ് റുവാണ്ടക്കാരിയായ സലീമ മുകന്‍സംഗ.

ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട അറുപത്തിയൊപതിന് സഹ റഫറിമാരിലും മൂന്നു വനിതകളാണ് ഉള്ളത്. ന്യൂസ ബാക്ക് (ബ്രസീല്‍), കാരന്‍ ഡയസ് (മെക്സിക്കോ), കാതറിന്‍ നെസ്ബൈറ്റ് (യു എസ് എ) എന്നിവരാണവര്‍. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകളെ റഫറി ടീമിന്‍റെ അംഗമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More